WELCOME TO ULANADANS ARYDI

2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

നാടകാന്തം കബന്ധം



അവിടെ വസന്തമില്ലായിരുന്നു .


പകലിന്‍റെ പുഴ വറ്റി വെയില്‍ -

ത്താണിടിഞ്ഞടര്‍ന്ന മണ്‍തിട്ടയുമില്ലയിരുന്നു

രാത്രിയുടെ സൂര്യന്‍ നക്ഷത്രങ്ങളുടെ

പകലില്‍ ഉദിച്ച ഒരു പ്രഭാതത്തില്‍

അവര്‍ കാടുകള്‍ ഉണ്ടാക്കുവാന്‍ തുടങ്ങി

ജീവന്‍റെ തേജസ്‌ വറ്റിയ മണ്‍കൂനകള്‍ കൊണ്ട്

ആകാശം മുട്ടെയുള്ള സ്വപ്ന മാളികകള്‍

കൊണ്ടുള്ള കാട്....

സ്വപ്നങ്ങളുടെ കണ്ണാടിച്ചില്ലുകള്‍

പതിച്ച ജാലക വാതിലിലൂടെ

സാഗര നീലിമാക്കപ്പുറം

ശാന്തതയുടെ ഒരായിരം

മണ്‍ കുടിലുകള്‍ കണ്ടു

ധ്യാനത്തിന്‍റെ മഹാ മൌനങ്ങളില്‍

തപം ചെയ്തുറയുന്ന

ചിതലടര്‍ന്ന മണ്‍ പുറ്റുകളുടെ

ശാന്തതയില്‍ ..അവര്‍ അശാന്തരായി

ക്രിസ്തുവും കൃഷ്ണനും മുഹമ്മദും

തോളില്‍ കൈ ഇട്ടു നടന്ന ഒരു പകലില്‍

അവര്‍ യന്ത്രച്ചിറകിന്‍റെ പക്ഷി വേഗങ്ങല്‍ക്കുമപ്പുറം

ആകാശവും സമുദ്രവും ഭൂമിയും താണ്ടി അവിടെ എത്തി

അസൂയയുടെ പകയുടെ വെടിയുപ്പുകള്‍ നിറച്ച

വേര്‍തിരിവിന്‍റെ ആയുധങ്ങള്‍ക്കൊപ്പം

മത ഭ്രാന്തിന്‍റെ ലഹരി അവര്‍ അവിടെ വിതരണം ചെയ്തു .

കച്ചവടക്കണ്ണിന്‍റെ സ്വാര്‍ത്തത ആരംഭിക്കുന്നത്

എപ്പൊഴും വെറുതെകൊടുക്കലില്‍ നിന്നാണെന്നുള്ള

പാഠമറിയാതെ അവര്‍ ആ സ്നേഹദാനത്തിന്‍റെ

ഉന്‍മാദങ്ങളില്‍ ശാന്തയുടെ മണ്‍പുറ്റുകള്‍ തച്ചുടച്ചു

മണ്‍പുറ്റുകളുടെ ദേഹോf ഹമില്ലായ്മയില്‍

ക്ഷുഭിതരായി അവര്‍ പുതിയ ഗൂഡാലോചനകള്‍ നടത്തി

ശീതികരിച്ച ആഡംബരത്തിന്‍റെ പതുപതുപ്പാര്‍ന്ന അണിയറയില്‍

സംസ്കൃതിയുടെ ..പൈതൃകത്തിന്‍റെ ശിലകള്‍ തകര്‍ക്കാനായി

പുതിയ നാടകങ്ങളുടെ ഗൂഡാലോചനകള്‍ അരങ്ങേറിക്കൊണ്ടിരുന്നു ...

"നാടകാന്തം കബന്ധം "

മാധ്യമങ്ങള്‍ ആ നാടകത്തെ കറുത്ത തലക്കെട്ടില്‍ അച്ചടിച്ചു .

ഭാരത യുദ്ധത്തിന്‍റെ അര്‍ജുനവിഷാദയോഗത്തിന്‍റെ ആവര്‍ത്തനാമാണിതെന്നു

ഒരു മഞ്ഞപ്പത്രത്തിന്‍റെ സ്വന്തം ലേഖകന്‍ കാവിത്തലക്കെട്ടില്‍

അച്ചടിച്ചു.

മറ്റു രണ്ടു മഞ്ഞപ്പത്രങ്ങളില്‍ ഒന്ന് ഇത് അഭിമാനത്തിന്‍റെ

ജിഹാദാണന്നു പച്ച തലക്കെട്ടിലും ..

മറ്റൊന്ന് ഇത് സ്വാതന്ത്ര്യത്തിന്‍റെ കുരിശു യുദ്ധമാണന്നും അച്ചടിച്ചു.

ഉടല്‍ തേടുന്ന പൊള്ളയായ കബന്ധങ്ങളില്‍ മഴവെള്ളം

നിറഞ്ഞ ഉടല്‍ കരിഞ്ഞ സന്ധ്യയില്‍

പട്ടിണിയുടെ ഇരുണ്ട ഭൂഖണ്ടത്തില്‍ നിന്നും

വഴിതെറ്റിയ ഒരു ചണ്ടാലന്‍ അവിടെയെത്തി

അയാള്‍ സന്തോഷത്തിന്‍റെ ഉന്മാദങ്ങളില്‍ ആര്‍ത്തട്ടഹസിച്ചു ....

പൊള്ളയായ കബന്ധങ്ങള്‍ ആയിരം അക്ഷയ പാത്രങ്ങള്‍ പോലെ

തോന്നി അയാള്‍ക്ക്‌ .........

2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

ഗാന്ധി മാര്‍ഗം

ചാനലുകള്‍ കോര്‍ത്ത വിഡിപ്പെട്ടിയുടെ അക്വേറിയത്തിനു മുന്നില്‍ റിമോട്ടിന്‍റെ ചൂണ്ടയില്‍ സ്വയം ഇരയായി കോര്‍ത്ത വിരലുകളില്‍ കൂടി മനസു സഞ്ചരിച്ചു  കൊണ്ടിരുന്ന  സായന്തനത്തിന്‍റെ വിരസമായ ഇടവേളയിലെവിടോ ആ പരസ്യത്തില്‍ ഒരു നിമിഷം മനസ് ചൂണ്ടയില്‍ കോര്‍ത്ത മീനിന്‍റെ പിടച്ചില്‍ പോലെ ഒന്ന് പിടഞ്ഞു ......

സ്ക്രീനില്‍ മഹാത്മാവിന്‍റെ ചിത്രത്തിനൊപ്പം മോണ്ട് ബ്ലാങ്ക് പേനയുടെ പരസ്യം  

"ഹേ റാം "....തുരു തുരെ ഉതിര്‍ന്ന വെടിയൊച്ചകള്‍ക്കിടയില്‍  സംവത്സരങ്ങള്‍ക്ക പ്പുറത്ത് നിന്ന്  മഹാത്മാവിന്‍റെ ശബ്ദം മുഴങ്ങിയത് പോലെ.."വാര്‍ധക്യത്തില്‍..പുരണ്ട ഓര്‍മക്കെടിന്‍റെ തോന്നലുകളായിരിക്കുമോ !"  അയാള്‍ ഒരു നിമിഷം സംശയിച്ചു..അല്ല വീണ്ടും വെടി ഒച്ച ! ഈശ്വരാ അപ്പുവിന്‍റെ മുറിയില്‍ നിന്നുമാണല്ലോ!
പതുക്കെ നടന്നു അപ്പുവിന്‍റെ മുറിയിലെ ത്തിയപ്പോള്‍ ശരിയായിരുന്നു..അവന്‍റെ കയില്‍ ഒരു തോക്ക് 
"മുത്തച്ചാ ....നല്ല രസാ ഈ ഗെയിം ."പുതിയ കമ്പ്യൂട്ടര്‍ ഗയിമിന്‍റെ രസത്തില്‍ ഗോഡ്സെയേക്കാള്‍  ക്രൂരതയോടെ അവന്‍ എല്‍ സി ഡി സ്ക്രീനിനുള്ളില്‍ പിടയുന്ന ഗാന്ധിജിയുടെ ഡിജിറ്റല്‍ മോഷനില്‍ പിന്നെയും
നിറയൊഴിച്ചു   "അപ്പൂ..നല്ല കുട്യോള്‍ സന്ധ്യക്ക്‌ നാമം ജപിക്കും ...അത് പറയുമ്പോള്‍ ഓര്‍മകളില്‍ ...യുഗങ്ങളുടെ വാര്‍ധക്യത്തിനും അപ്പുറം..ഒരു നിലവിളിക്കിന്‍ തിരി എരിഞ്ഞ..സന്ധ്യ വാര്‍ധക്യത്തിന്‍റെ കരിന്തിരി കത്തിയ .മനസ്സില്‍ എരിഞ്ഞമര്‍ന്നു .."അഞ്ജനാ ശ്രീധരാ ചാരു മൂര്‍ത്തെ  കൃഷ്ണാ ..അഞ്ജലി കൂപ്പി വണങ്ങി ടുന്നേന്‍ കൃഷ്ണ"  ..ചന്ദനത്തിരിയുടെയും കര്‍പൂരത്തിന്‍റെയും ഗന്ധം..പടര്‍ന്ന...സന്ധ്യ ...അടുത്തുള്ള ശ്രീ കൃഷ്ണ സ്വാമിയുടെ ക്ഷേത്രത്തില്‍  നിന്നും ദീപാരാധന കഴിഞു പൊട്ടിച്ച വെടിമരുന്നിന്‍റെ കൃഷ്ണ ഗന്ധം പടര്‍ന്ന നിലാവില്‍  ഓര്‍മ്മകള്‍  നീല ഭസ്മം പോലെ ചിതറി ...
.."ഹേ റാം .."പ്രാണന്‍റെ പിടച്ചിലില്‍ പ്രാര്‍ത്ഥനാ നിരതമാകുന്ന രാമ മന്ത്രം ഓര്‍മകളില്‍ നിന്നും അയാളെ ഉണര്‍ത്തി ...ഓര്‍മകളില്‍ അലഞ്ഞ മനസ്‌ വീണ്ടും പിടഞ്ഞു ..
"ഇതിലും ഭേദം കോണ്‍ക്രീറ്റ് വനങ്ങള്‍ തീര്‍ക്കുന്ന നഗര ഭംഗിക്ക് , അഭംഗിയാകുന്ന മരങ്ങള്‍ വെട്ടി മാറ്റുമ്പോഴും ..ഒഴിവാക്കാന്‍ പറ്റാത്ത രാഷ്ട്ര ബോധത്തിന്‍റെ സ്മാരകമാകുന്ന...ഗാന്ധി പ്രതിമകള്‍ തന്നെയാണ് പുതിയ ഡിജിറ്റല്‍ തത്വ ചിന്തകരുടെതിനെക്കാള്‍ നല്ല ഗാന്ധി മാര്‍ഗം എന്നയാള്‍ക്ക് തോന്നി .
ഒന്നുമല്ലങ്കില്‍ ചേക്കേറുവാന്‍ ചില്ലകളില്ലാതാകുന്ന കിളികള്‍ക്ക് സ്വയം ഒരു ശിഖരമായി മാറാനെങ്കിലും കഴിയുമല്ലോ "...അയാള്‍ സ്വയം ആശ്വസിച്ചു ........